വലിയ മേഘങ്ങളുടെ നാട്ടില്‍*
വസന്തകാലം
| Spring in Christchurch |
കാശ്മീര്‍ ഹില്ല്സ്
| Cashmere Hill Top |
ആദ്യം കുറെ ദൂരം റോഡില്‍ കൂടി തന്നെയായിരുന്നു യാത്ര. റോഡില്‍ നിന്ന് നോക്കിയാല്‍ മുകളിലേക്ക് ചാഞ്ഞും ചരിഞ്ഞും പോകുന്ന മല. അത് അങ്ങ് ചക്രവാളത്തില്‍ എത്തി നില്‍ക്കുന്നു. താഴെ മുതല്‍ മുകളിലേക്ക് വീടുകളുടെ ഒരു സ്വപ്ന ലോകം. അതും ഒന്നാന്തരം മണിമാളികകള്‍! നിറയെ വീടുകള്‍ . പൂമരങ്ങള്‍ കൊണ്ടും, പൂക്കള്‍ കൊണ്ടും അലംകൃതമാണ് ഓരോ വീടും. വളഞ്ഞു പുളഞ്ഞുള്ള റോഡിലൂടെ ഞങ്ങള്‍ മുകളിലേക്ക് കുതിച്ചു. ഏറ്റവും മുകളിലെത്തി. അവിടെ വീടുകളൊന്നും ഇല്ല. വൈകുന്നേരമാണ് ഞങള്‍ പോയത്. താഴെയുള്ള കാഴ്ചകള്‍ വർണ്ണിക്കാൻ പറ്റില്ല.അത്ര മനോഹരമാണ്. ഇതാണ് "കാശ്മീര്‍ ഹില്ല്സ് " ഞങ്ങള്‍ തിരികെ ഇറങ്ങി.
റോഡിനു ഒപ്പം കുറെ ഭാഗം വരെ റോഡിനു ഇരു വശവും ഉള്ള വെള്ളത്തിന് കരിനീല നിറമാണ്. മറ്റൊന്ന് വെള്ളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കല്ല് ഒരു പ്രത്യേകത തന്നെയാണ് . ഞങ്ങള്‍ ആ കല്ല് കാണുബോള്‍ വെള്ളത്തിൽ നില്ക്കുന്ന രീതിയിലായിരുന്നു .എന്നാല്‍ വെള്ളം ഇറങ്ങി തീരത്ത് നില്‍ക്കുന്ന അവസ്ഥയും ഉണ്ടാവാറുണ്ട് .
ഇവിടെ നിന്ന് നേരെ പോയത് "ലിറ്റില്‍ടണ്‍ ഹാർബറി ലേയ്ക്കാണ്'' അവിടെ ഞങ്ങള്‍ ടൈം ബോല്‍ സ്റ്റേഷന്‍ കാണാനാണ് പോയത് .ഭൂമികുലുക്കത്തില്‍ ഉണ്ടായ എന്തോ കുഴപ്പം കാരണം അങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചിരിക്കയാണ്. അതുകൊണ്ട് കാണാന്‍ കഴിഞ്ഞില്ല .ഇത് വളരെ ഉയരത്തിലാണ് .ഉയരം കൂടിയ ഒരു പോസ്റ്റിന്റെ അറ്റത്തായി വടക്ക് നോക്കി യന്ത്രം ഘടിപ്പിച്ചിട്ടുണ്ട് . താഴെ തുറമുഖമാണ് . കടലിന്റെ അങ്ങേ അറ്റത്തു നിന്ന് നോക്കിയാല്‍ പോലും ഈ ഉയര്‍ന്ന സ്ഥലത്ത് നില്‍ക്കുന്ന വടക്ക് നോക്കി യന്ത്രം കാണാം തുറമുഖത്ത് കിടക്കുന്ന കപ്പൽ ശ്രദ്ധിച്ചപ്പോഴാണ് അതില്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നത് പോലെ തോന്നിയത് . മാതൃ രാജ്യത്തെ കപ്പലാണല്ലോ എന്ന് കണ്ടപ്പോള്‍ എല്ലാവരും കൂടി , അത് എങ്ങിനെയും വായിച്ചെടുക്കണം എന്നായി. കഷ്ട്ടപ്പെട്ടാണ് എങ്കിലും വായിച്ചെടുത്തു .'Uttarkashi' എന്നായിരുന്നു എഴുതിയിരുന്നത്. എല്ലാവര്ക്കും സന്തോഷമായി .തുറമുഖത്ത് എന്തൊക്കയോ വിചിത്ര വാഹനങ്ങളും കപ്പല്‍ പോലും എടുത്തുയര്‍ത്താന്‍ പറ്റിയ ക്രെയിനുകളും കിടക്കുന്നത് കണ്ടു . നേരം ഇരുട്ടി തുടങ്ങിയതിനാൽ .ഞങ്ങള്‍ തിരികെ യാത്രയായി.
അക്രോവ ഒരു തുറമുഖമാണ് അതിനാല്‍തന്നെ അവിടെ ബീച്ചില്ല. കരയില്‍ നിന്നെ കടല്‍ തുടങ്ങുകയായി .ക്രുയിസ് ഒരു ഒന്നാന്തരം ബോട്ടാണ് എന്ന് പറയാം .വശങ്ങളിലും മുകളിലും ,മുന്‍വശത്തും പുറകുവശത്തും ഒക്കെ നിന്ന് കാഴ്ചകള്‍ കാണാം .. മുകളിലും പുറകുവശത്തും ,ഇരിപ്പിടങ്ങള്‍ ഉണ്ട് .അകത്തു വിശാലമായ സ്ഥലവും ഇരിപ്പിടങ്ങളും .ടി.വിയില്‍ പുറത്ത് കാണുന്ന കാഴ്ചകളെ കുറിച്ച് വിശദമായ വിവരങ്ങളും ,കാഴ്ചകളും. ആ പറയുന്നത് എല്ലാം പുറത്തുള്ളവര്‍ക്കും കേള്‍ക്കാം . അകത്ത് പ്രായമായ രണ്ടോ , മൂന്നോ പേര്‍ മാത്രം .യാത്രക്കാര്‍ എല്ലാവരും വെള്ളക്കാരാണ് .അധികവും കാണാന്‍ ഭംഗി ഉള്ളവരാണ് .ഒന്ന് കാണാം എന്ന് കരുതി നോക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ മകൾ പറയും അങ്ങനെ തുറിച്ചു നോക്കല്ലേ അമ്മെ എന്ന് .അതുകൊണ്ട് ഇവരെ ഈ എട്ട് മാസത്തിനിടയിലും നേരെ ചൊവ്വേ കാണാന്‍ പറ്റിയിട്ടില്ല. ഏതായാലും ക്രുയിസ് യാത്ര തുടങ്ങി കഴിഞ്ഞു .
| Black Cat Cruises |
ഉള്‍ക്കടലിന്റെ പ്രാന്ത പ്രദേശത്തേക്ക് ആണ് യാത്ര എന്ന് തോന്നുന്നു .സാവകശത്തിലാണ് പോക്ക് . ഞങ്ങള്‍ പോകുന്ന വശം ഉയര്‍ന്ന പാറകളാണ് . മറ്റേ വശം ഉയരം കുറഞ്ഞു ,പുറത്തേക്ക് വിശാലമായ ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന മലകള്‍ . കടലില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാറകള്‍ കണ്ടാല്‍ ഭയം തോന്നും. .അത്ര ഉയരം! .ഒരു ഭാഗത്ത് എത്തിയപ്പോള്‍ ക്രുയിസ് നിര്‍ത്തിയിട്ടു . ആ ഭാഗത്തെ പാറയുടെ ഉയരം കണ്ടപ്പോള്‍ ഇടുക്കി അണക്കെട്ടാണ് ഓര്‍മ്മ വന്നത് . അണക്കെട്ടിന്റെ മറുവശത്തിന്റെ (വെള്ളമില്ലാത്ത വശം )ഏറ്റവും അടിയില്‍ ചേര്‍ന്ന് നിന്ന് മുകളിലേക്ക് നോക്കുബോള്‍ കാണുന്ന അതെ പോലെ ...അതെ ..അത് പോലെ...തന്നെ ഡോൾഫിനുകളെ കാണാന്‍ പറ്റും എന്ന് പറഞ്ഞിട്ട് ഒന്നിനെയും കാണുന്നില്ല . യാത്ര വീണ്ടും തുടര്‍ന്നു. കുറെ ആയപ്പോള്‍ അതാ ഒരു ഡോള്‍ഫിന്‍ .എല്ലാവരും ഒച്ച വെച്ച് തുടങ്ങി . സന്തോഷം കൊണ്ട് ഹായ് ...ദേ....കണ്ടോ ....എന്നൊക്കെ പറഞ്ഞുതുടങ്ങി .അതാ വീണ്ടും ഒന്ന് .....രണ്ട്....മൂന്ന്....നാല് .....ക്രമേണ അതിന്റെ എണ്ണം കൂടി.......കൂടി വന്നു . അവ ബോട്ടിന് ചുറ്റും വലം വെച്ച് .ചാട്ടവും,ഓട്ടവും ബഹളമയം .ഒരു ഏഴ്,എട്ട് എണ്ണം എങ്കിലും ഉണ്ടായിരുന്നു . അവകള്‍ ബോട്ടിനെ പൊതിഞ്ഞു നിന്നു.എല്ലാവരും അത് കണ്ടു അട്ടഹാസം ...ചിരി ...ഫോട്ടോ ക്ലിക്കുകള്‍ .ബോട്ട് അവിടെ ഒരു മണിക്കൂര്‍ എങ്കിലും നങ്കൂരമിട്ടു .
ഇപ്പോള്‍ നിർജജീവമാണെങ്കിലും അഗ്നി പർവ്വതങ്ങൾ പൊട്ടിയപ്പോള്‍ ഉണ്ടായ പാറകളാണ് ചുറ്റും. ഓരോ തവണ പൊട്ടുന്നതിനനുസരിച്ചു അതിനുയരം കൂടി കൊണ്ടിരുന്നു. പാറയില്‍ വിലങ്ങനെ കാണുന്ന ഓരോ അടുക്കുകളും ഓരോ അഗ്നിപർവ്വത സ്പോടനങ്ങളുടെ അവശേഷിപ്പുകളാണ് . നൂറ്റാണ്ടുകളുടെ പരിസമാപ്തി. വീണ്ടും തരികെ ഉള്ള യാത്ര ആരംഭിച്ചു .
ഡോള്‍ഫിനുകളുടെ സ്നേഹം കണ്ടിട്ട് പോരാന്‍ തോന്നിയില്ല .സ്നേഹം ...അത് എവിടെയും നമ്മെ തളച്ചിടും.
ഇപ്പോള്‍ നിർജജീവമാണെങ്കിലും അഗ്നി പർവ്വതങ്ങൾ പൊട്ടിയപ്പോള്‍ ഉണ്ടായ പാറകളാണ് ചുറ്റും. ഓരോ തവണ പൊട്ടുന്നതിനനുസരിച്ചു അതിനുയരം കൂടി കൊണ്ടിരുന്നു. പാറയില്‍ വിലങ്ങനെ കാണുന്ന ഓരോ അടുക്കുകളും ഓരോ അഗ്നിപർവ്വത സ്പോടനങ്ങളുടെ അവശേഷിപ്പുകളാണ് . നൂറ്റാണ്ടുകളുടെ പരിസമാപ്തി. വീണ്ടും തരികെ ഉള്ള യാത്ര ആരംഭിച്ചു .
ഡോള്‍ഫിനുകളുടെ സ്നേഹം കണ്ടിട്ട് പോരാന്‍ തോന്നിയില്ല .സ്നേഹം ...അത് എവിടെയും നമ്മെ തളച്ചിടും.
തിരികെയുള്ള യാത്ര വളരെ വേഗത്തിലായിരുന്നു ,കരയിലെത്തിയ ഞങ്ങള്‍ ലൈറ്റ് ഹൗസിന് ചുറ്റും ഒന്ന് വട്ടം കറങ്ങി .അപ്പോഴാണ് അടുത്ത് സെമിത്തേരി എന്നബോര്‍ഡ് ,കണ്ടത്.ഇരുണ്ട മരക്കൂട്ടങ്ങളിലേക്ക്, അതിനുള്ളിലേക്കുള്ള വഴി കാട്ടി ചൂണ്ടു പലകയായി നില്‍ക്കുന്നു .നമുക്ക് അവസാനം പോകേണ്ടത് ഇങ്ങനെഉള്ള സ്ഥലത്തെക്കല്ലേ എന്ന് പറഞ്ഞ് ഞങ്ങള്‍ അങ്ങോട്ട് നടന്നു .ഒരേക്കറോളം നല്ല പുല്‍ മൈതാനം .അവിടെ നിര നിരയായും അല്ലാതെയും കല്ലറകള്‍ .
വലിയ കല്ലറകള്‍ക്ക് എല്ലാം തന്നെ( അപൂര്‍വ്വം ചെറുതിനും) പേരെഴുതിയതും ,അല്ലാതെയും വലുതും ചെറുതുമായ പരന്ന സ്തൂപങ്ങള്‍ നാട്ടിയിരുന്നു. പേരെഴുതിയിട്ടുള്ളവയിൽ മരിച്ചയാളുടെ ഒരു ചെറിയ കുടുംബ ചരിത്രം തന്നെ ഉണ്ടായിരുന്നു, ആരുടെയൊക്കെ അമ്മ/ അപ്പന്‍, ഭാര്യ/ഭര്‍ത്താവു, മകള്‍/മകന്‍ ആയിരുന്നു എന്ന്. മിക്കതും ഭൂമി കുലുക്കത്തില്‍ മറിഞ്ഞു വീണിരുന്നു .കല്ലറയുടെ മേല്പ്പാളികള്‍(മൂടി) ഇളകി കിടന്നു ,പൊട്ടിയും അടർന്നും ഒക്കെ . കല്ലറകള്‍ ഇല്ലാത്ത കൊച്ച് ശവകുടീരങ്ങളും കണ്ടു . ചുറ്റും മതിലുകള്‍ ഒന്നും ഇല്ല.പറയുകയാണെങ്കില്‍ നല്ല നല്ല വീടുകളാണ് അതിരുകള്‍. വീടുകളല്ല ,മണിമാളികകള്‍ ,സൗധങ്ങൾ എന്നൊക്കെ പറയാം .ഇതു കടല്‍ തീരത്ത് നിന്ന് വളരെ വളരെ ഉയര്‍ന്ന സ്ഥലമാണ് .ഇതിന്റെ താഴെ കൂടി റോഡ് പോകുന്നു .കടലിനോടും ,ലൈറ്റ് ഹൗസിനോടും ചേര്‍ന്ന് .ഇവിടെ നിന്ന് നോക്കിയാല്‍ കടല്‍ വിസ്തൃതമായ ഒരു കാഴ്ചയാണ് .നല്ല കാറ്റും .അതാവാം ഇവിടെ സെമിത്തേരിയെ പൊതിഞ്ഞും ഇത്രയും വീടുകള്‍ .നേരം ഇരുണ്ടു തുടങ്ങി ഞങ്ങള്‍ തരികെ യാത്രയായി .
വലിയ കല്ലറകള്‍ക്ക് എല്ലാം തന്നെ( അപൂര്‍വ്വം ചെറുതിനും) പേരെഴുതിയതും ,അല്ലാതെയും വലുതും ചെറുതുമായ പരന്ന സ്തൂപങ്ങള്‍ നാട്ടിയിരുന്നു. പേരെഴുതിയിട്ടുള്ളവയിൽ മരിച്ചയാളുടെ ഒരു ചെറിയ കുടുംബ ചരിത്രം തന്നെ ഉണ്ടായിരുന്നു, ആരുടെയൊക്കെ അമ്മ/ അപ്പന്‍, ഭാര്യ/ഭര്‍ത്താവു, മകള്‍/മകന്‍ ആയിരുന്നു എന്ന്. മിക്കതും ഭൂമി കുലുക്കത്തില്‍ മറിഞ്ഞു വീണിരുന്നു .കല്ലറയുടെ മേല്പ്പാളികള്‍(മൂടി) ഇളകി കിടന്നു ,പൊട്ടിയും അടർന്നും ഒക്കെ . കല്ലറകള്‍ ഇല്ലാത്ത കൊച്ച് ശവകുടീരങ്ങളും കണ്ടു . ചുറ്റും മതിലുകള്‍ ഒന്നും ഇല്ല.പറയുകയാണെങ്കില്‍ നല്ല നല്ല വീടുകളാണ് അതിരുകള്‍. വീടുകളല്ല ,മണിമാളികകള്‍ ,സൗധങ്ങൾ എന്നൊക്കെ പറയാം .ഇതു കടല്‍ തീരത്ത് നിന്ന് വളരെ വളരെ ഉയര്‍ന്ന സ്ഥലമാണ് .ഇതിന്റെ താഴെ കൂടി റോഡ് പോകുന്നു .കടലിനോടും ,ലൈറ്റ് ഹൗസിനോടും ചേര്‍ന്ന് .ഇവിടെ നിന്ന് നോക്കിയാല്‍ കടല്‍ വിസ്തൃതമായ ഒരു കാഴ്ചയാണ് .നല്ല കാറ്റും .അതാവാം ഇവിടെ സെമിത്തേരിയെ പൊതിഞ്ഞും ഇത്രയും വീടുകള്‍ .നേരം ഇരുണ്ടു തുടങ്ങി ഞങ്ങള്‍ തരികെ യാത്രയായി .
ആര്‍ട്ട് ഗ്യാലറി
എന്റെ കഴിഞ്ഞ കാലം ഓര്‍ത്തു പോയി. ചിത്ര രചന പഠിച്ചിട്ടില്ലാത്ത ഞാന്‍ വീടിന്റെ ഭിത്തിയില്‍ ,അകത്തും ,പുറത്തും റൂളി പെന്‍സില്‍ കൊണ്ട് നല്ല സീനറികള്‍
വരച്ചു .കളര്‍ പെന്‍സില്‍ കൊണ്ട് കളര്‍ കൊടുത്തു മനോഹരമാക്കി . പുറത്തെ ഭിത്തിയില്‍ ,സീനായ് മലയില്‍ നിന്ന് പത്ത് കല്പ്പനകളുമായി ഇറങ്ങി വരുന്ന മോശ്ശയുടെ
ചിത്രം വരച്ചു .ഒരാളോളം വലുപ്പത്തില്‍. .സ്റ്റൂളില്‍ കയറി നിന്നാണ് മുകള്‍ ഭാഗം വരച്ചത് .പത്ത് കല്‍പ്പനകള്‍ പോലും അതില്‍ എഴുതിയിരുന്നു .ഒരു പടം നോക്കിയാണ് വരച്ചത് .
മകന്‍ എനിക്ക് ചിത്രം വരക്കാനുള്ള കളങ്ങള്‍ വരച്ചു തന്നു . വരച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ ഭംഗി എന്നെ അത്ഭുതപ്പെടുത്തി . കാറ്റും വെയിലും അടിക്കുന്നത്
കൊണ്ട് അത് മങ്ങി മങ്ങി പോകും. അപ്പോള്‍ ഞാന്‍ തെളിച്ചു വരച്ചു കൊണ്ടിരുന്നു. .അത് പോലെ യേശുവിന്റെ രൂപം ഞാന്‍ തൂവാലയിലും,കടലാസ്സിലും വരച്ചു .തൂവാലയില്‍ വരച്ചത് , വേദപാഠ ക്ലാസ്സിലെ കുട്ടികളുടെ പരിപാടികള്‍ക്ക് വേണ്ടി ആയിരുന്നു .വരച്ചു കഴിഞ്ഞപ്പോള്‍ എനിക്കത് കൊടുക്കാന്‍ തോന്നുന്നില്ലായിരുന്നു. .എന്നാല്‍
ആവശ്യം കഴിഞ്ഞു തിരികെ തരണം എന്ന് പറയാനും കഴഞ്ഞില്ല .യേശുവിന്റെ ചിത്രവും, മോശയുടെ ചിത്രവും കണ്ട ഏറെ പേര്‍ എന്നെ അഭിനന്ദിച്ചു..ഇതിന്റെ ഒക്കെ ഫോട്ടോകള്‍ ഉണ്ടായിരുന്നു .സ്വന്തം ക്യാമറയില്‍ അല്ല .ക്യാമറ ഉള്ള ആരെങ്കിലും വരുബോള്‍ എടുപ്പിക്കുന്നത് .യേശുവിന്റെ ചിത്രം കമ്പ്യൂട്ടറില്‍ ഇട്ടിരുന്നു .അതിപ്പോ ഉണ്ടോ
ആവോ ..? .ഭിത്തിയിലെ ചിത്രം ,വീട് പെയിന്റ് ചെയ്തപ്പോള്‍ പോയി. എന്നെ ഇങ്ങനെ, ഭിത്തിയില്‍ വരയ്ക്കുന്നതിന് ആരും തടസ്സപ്പെടുത്തിയില്ല .എല്ലാവരും അത് ആസ്വദിച്ചു .
ഒരു ക്രിസ്മസ്സിനു ഉണ്ണി യേശുവിനെയും മാതാവിനെയും ഭിത്തില്‍ വരച്ചു. ഉണ്ണിയേശുവിന്റെ ചുണ്ടിലെ പുഞ്ചിരി ....ഇത്ര മനോഹരമായി വരയ്ക്കാനെനിക്കെങ്ങനെ കഴിഞ്ഞു എന്ന് ഞാൻ ഓർത്തുപോയി.
അടുക്കള പണികള്‍ക്ക് ഇടയിലും ഞാന്‍ പലവട്ടം ചെന്ന് നോക്കുമായിരുന്നു .രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പെയ്ത മഴയിൽ ആചിത്രവുംമാഞ്ഞു പോയി.
അതുപോലെ തിരു കുടുംബത്തിന്റെ ചിത്രവും വരച്ചിരുന്നു ഭിത്തിയില്‍. അതിനു കളര്‍ പെന്‍സില്‍ കൊണ്ട് കളര്‍ കൊടുത്തപ്പോള്‍ ഭംഗി പോയി എന്നാലും അത് നനയാത്ത സ്ഥലത്ത് ആയിരുന്നത് കൊണ്ട് ഏറെ നാള്‍ ഉണ്ടായിരുന്നു. പലർക്കും ഇങ്ങനെ ഭിത്തിയിൽ വരയ്ക്കുന്നത് ഇഷ്ട്മായി എന്ന് വരില്ല. എന്നാൽ എന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു ഇത്.
ആർട്ട് ഗ്യാലറിയില്‍ ധാരാളം ചിത്രങ്ങള്‍ ഉണ്ടായിരുന്നു . ചിത്രത്തിന്‍റെ കൂടെ അതിന്റെ പശ്ചാത്തലവും വിവരിച്ചിരുന്നു .എല്ലാം കണ്ട് സംതൃപ്ത്തിയോടെ വീട്ടിലയ്ക്ക് പോന്നു മകളുടെ ഫ്രെണ്ട്സിന്റെ കൂടെയാണ് ഈ യത്ര .എന്റെ മകളെപ്പോലെ പഠനത്തിനു വന്നവർ ആയിരുന്നില്ല അവർ. ജോലി ഉള്ളവര്‍ ആണ് .സ്വന്തം വണ്ടിയുമുണ്ട് .
പൈന്‍ ബീച്ച്
പൈന്‍ ബീച്ച് ഒരു വലിയ ബീച് ആണ് .വിസ്തൃതമായി കിടക്കുന്ന ഒരു കടല്‍ തീരം .ഒരു രസവും തോന്നിയില്ല .ഭയങ്കര തണുപ്പും കാറ്റും .വളരെ കുറച്ചു ആള്‍ക്കാര്‍ വളരെ കുറച്ചു പട്ടികള്‍ . തീരെ വൃത്തി തോന്നാത്ത ബീച്ച് .ബീച്ചിന്റെ ആ പ്രദേശം മുഴുവന്‍ പൈന്‍ മരങ്ങളാണ് .അത് വളരെ ഭീകരമായ ഒരു ഭംഗിയാണ് .അത് കൊണ്ടായിരിക്കാം പൈന്‍ ബീച് എന്നുള്ള പേര് വന്നത് .ഞങ്ങൾ പെട്ടെന്ന്തിരികെ പോന്നു .
മൌണ്ട് പ്ളസന്റ്
'Mount Pleasant ' എന്ന സ്ഥലത്ത് പോയത് 'Trade Me' എന്ന ഒരു സംഭവത്തിലൂടെ (ഇന്റെര്‍നെറ്റിലൂടെ ഉള്ള ഒരു വാങ്ങല്‍, കൊടുക്കല്‍ കച്ചവടമാണ് .പഴയതും, പുതിയതും, ഒക്കെ ഇതില്‍പെടും) വാങ്ങാനുറച്ച Artifical flowers വാങ്ങാന്‍ പോയതാണ്. ആ മലയും മലയിലുള്ള മണിമാളികകളുടെ കോളണികൾ കണ്ടിട്ട് അത്ഭുതപ്പെട്ട് നിന്ന് പോയി . എന്തൊരു ലോകം .... ഭൂമിയുമായി ബന്ധം ഒന്നുമില്ല മുറികള്‍ക്ക്. കലയിലുള്ള അതി നൈപുന്ന്യമാണ് ഇവിടെ കാണുന്നത്. വീടിന്റെ നാലുവശത്തേക്കും ഉള്ള മുറികള്‍ ഓരോ തൂണിലോ,കമ്പിയിലോ ഒക്കെയാണ് നില്‍ക്കുന്നത് .അതിന്റെ ഗുടെന്‍സ് എന്താണാവോ ...എല്ലാം പലക കൊണ്ടുള്ള പണി ആയതുഅകൊണ്ട് ആകാം എങ്ങനെ ഉണ്ടാക്കാന്‍ പറ്റുന്നത് . കാറ്റോ.......! ഒന്നും പറയണ്ട ....ഞങ്ങള്‍ വണ്ടിയിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞപ്പോൾ കാറ്റത്ത് വണ്ടി ആടി ഉലയുന്നു...
മൊണാവെയില്‍
എനിക്ക് ഇനി ഒരു പൂവും ഈ ഭൂമിയില്‍ കാണാനില്ല എന്ന് തന്നെയാണ് തോന്നിയത്. ഈ ഗാര്‍ഡന്‍ കണ്ടിട്ട്. നമ്മുടെ നാട്ടിലെ റോസ്മാത്രമേ എനിക്കറിയാവുന്നത് കണ്ടുള്ളൂ. ഈ ഗാര്‍ഡന്‍ ന്റെപേര് 'Monavale'.
ഇവിടുത്തെ റോസ് ഗാര്‍ഡന്‍ വളരെ പ്രശസ്തമാണ്. തടാകങ്ങളും പച്ചപുല്‍ വിരിച്ച മൈതാനങ്ങളും ഇതിന്റെ പ്രതേകതയാണ്. ഈ ഗാര്‍ഡന്‍ വളരെ തിരക്കുള്ള വിവാഹ വേദിയാണ്.
മൌണ്ട് പ്ളസന്റ്
![]() |
| ന്യൂസീലണ്ടിലെ ഒരു വീട് |
| വേറൊരു വീട് |
| തടാകം |
| റോസ് ഗാര്‍ഡന്‍ |
ഇവിടുത്തെ റോസ് ഗാര്‍ഡന്‍ വളരെ പ്രശസ്തമാണ്. തടാകങ്ങളും പച്ചപുല്‍ വിരിച്ച മൈതാനങ്ങളും ഇതിന്റെ പ്രതേകതയാണ്. ഈ ഗാര്‍ഡന്‍ വളരെ തിരക്കുള്ള വിവാഹ വേദിയാണ്.
നോക്കെത്താത്ത ദൂരത്തോളം ഉള്ള സമനിലങ്ങള്‍, അത്രത്തോളം തന്നെ മലമ്പ്രദേശങ്ങള്‍ .....പച്ച നിറമാര്‍ന്ന സമനിലങ്ങളില്‍ എണ്ണമില്ലാത്ത വിധം ചെമ്മരിയാടുകള്‍മേഞ്ഞ്നടക്കുന്നു .അത് പോലെ തന്നെ കറുപ്പും വെളുപ്പും , അതിന്റെ സങ്കര നിറങ്ങളുമായി കന്നുകാലിക്കൂട്ടങ്ങള്‍ ....ഇത് ഇവിടെ എവിടെ നോക്കിയാലും കാണുന്ന ഒരു കാഴ്ചയാണ് .
പിന്നെ പാല് ,....പാലാണ് ഇവിടുത്തെ പ്രധാന ഉല്‍പ്പന്നം എങ്കിലും പാലിന് വില ഒട്ടും കുറവില്ല ,കുറയുകയുമില്ല . തണുപ്പ് രാജ്യമാണ് , ചുറ്റും കടലുമുണ്ട് . പക്ഷെ മഞ്ഞ് കാണണമെങ്കില്‍ (ഐസ് കട്ടകള്‍ പോലെയുള്ള മഞ്ഞ് ) മഞ്ഞ് മലയില്‍ പോകണം ."മൗണ്ട്ഹട്ട് "ഒരു മഞ്ഞ് മലയാണ് .
മൗണ്ട്ഹട്ട്
സമതലത്തിലൂടെയുള്ള യാത്രയില്‍ ചെമ്മരിയടുകളും കന്നുകാലിക്കൂട്ടങ്ങളും പലവട്ടം മിന്നിമറഞ്ഞു .മലകളുടെ സങ്കേതങ്ങള്‍ കണ്ടു തുടങ്ങി .ഇനി കയറ്റം തുടങ്ങുകയാണ് കൂര്‍ത്ത് ആകാശം മുട്ടെ നില്‍ക്കുന്ന മലകള്‍.അവ മലകളുടെ അനേകം നിരകളുള്ള കൂർത്ത ഗോപുരങ്ങളായാണ് തോന്നിയത്. അവയുടെ ചെരിവിലൂടെ ആണ് റോഡ് പോകുന്നത്.ഓരോ മലഗോപുരങ്ങളെയും ഒന്ന് വലം വെച്ചാണ് മഞ്ഞു മലയിൽ എത്തുക. വണ്ടി ഒന്ന് പാളിയാല്‍ .........അങ്ങ് താഴെ ഗർത്തത്തിൽ ...... എങ്കിലും ... പല നിര മലകള്‍ കയറി ഇറങ്ങുബോള്‍ ഇടയ്ക്കിടെ അങ്ങ് ദൂരെ ആകാശത്തില്‍ മുട്ടി നിക്കുന്ന മഞ്ഞ് മലശ്രേഷ്ട്ടന്റെ തലയെടുപ്പ് . പലവട്ടം ഞങ്ങളെ എത്തി നോക്കി . ശരിക്കും ഒരു ഒളിച്ചേ ..കണ്ടേ ..കളി. നല്ല തമാശയായി തോന്നി .അത് കാണുബോള്‍ നമുക്കും വല്ലാത്തൊരു ......എന്തോ ..ഒന്ന് .നമ്മളും ആ കളിയില്‍ അറിയാതെ പെട്ടുപോകുന്നു. അടുക്കുംതോറും മഞ്ഞ് മല കൂടുതല്‍ തെളിവായിക്കൊണ്ടിരുന്നു.
ആകാശം മുട്ടിനില്‍ക്കുന്ന (ആകാശവും മഞ്ഞുമലയും വേര്‍തിരിക്കാനവാതെ ,മഞ്ഞ് മലയുടെ തുടര്‍ച്ചയെന്നോണം). മഞ്ഞ് മല .നോക്കെത്താത്ത ദൂരത്തോളം താഴ്വാരത്തിലേക്ക് പോകുന്ന മഞ്ഞിന്റെ കുത്തനെയുള്ള ചെരിവ് .അതിലൂടെ ഉറുമ്പുകളെ പോലെ തോന്നിക്കുന്ന സ്കിയേഴ്സ്. .ഞങ്ങള്‍ ചെല്ലുബോള്‍ ഒരു ഹെല്‍കോപ്പ്റെര്‍ പറന്നുയരുന്നു . അതില്‍ നിന്ന് സ്ട്രെക്ച്ചര്‍ തൂങ്ങി കിടക്കുന്നുട് .അതില്‍ ഒരാള്‍ കമഴ്ന്നു കിടക്കുന്നു. ഹെല്കപ്പ്ട്ടെര്‍ താഴ്വരത്തിലെക്ക് പറന്നുപോയി.
പിന്നെ പാല് ,....പാലാണ് ഇവിടുത്തെ പ്രധാന ഉല്‍പ്പന്നം എങ്കിലും പാലിന് വില ഒട്ടും കുറവില്ല ,കുറയുകയുമില്ല . തണുപ്പ് രാജ്യമാണ് , ചുറ്റും കടലുമുണ്ട് . പക്ഷെ മഞ്ഞ് കാണണമെങ്കില്‍ (ഐസ് കട്ടകള്‍ പോലെയുള്ള മഞ്ഞ് ) മഞ്ഞ് മലയില്‍ പോകണം ."മൗണ്ട്ഹട്ട് "ഒരു മഞ്ഞ് മലയാണ് .
മൗണ്ട്ഹട്ട്
സമതലത്തിലൂടെയുള്ള യാത്രയില്‍ ചെമ്മരിയടുകളും കന്നുകാലിക്കൂട്ടങ്ങളും പലവട്ടം മിന്നിമറഞ്ഞു .മലകളുടെ സങ്കേതങ്ങള്‍ കണ്ടു തുടങ്ങി .ഇനി കയറ്റം തുടങ്ങുകയാണ് കൂര്‍ത്ത് ആകാശം മുട്ടെ നില്‍ക്കുന്ന മലകള്‍.അവ മലകളുടെ അനേകം നിരകളുള്ള കൂർത്ത ഗോപുരങ്ങളായാണ് തോന്നിയത്. അവയുടെ ചെരിവിലൂടെ ആണ് റോഡ് പോകുന്നത്.ഓരോ മലഗോപുരങ്ങളെയും ഒന്ന് വലം വെച്ചാണ് മഞ്ഞു മലയിൽ എത്തുക. വണ്ടി ഒന്ന് പാളിയാല്‍ .........അങ്ങ് താഴെ ഗർത്തത്തിൽ ...... എങ്കിലും ... പല നിര മലകള്‍ കയറി ഇറങ്ങുബോള്‍ ഇടയ്ക്കിടെ അങ്ങ് ദൂരെ ആകാശത്തില്‍ മുട്ടി നിക്കുന്ന മഞ്ഞ് മലശ്രേഷ്ട്ടന്റെ തലയെടുപ്പ് . പലവട്ടം ഞങ്ങളെ എത്തി നോക്കി . ശരിക്കും ഒരു ഒളിച്ചേ ..കണ്ടേ ..കളി. നല്ല തമാശയായി തോന്നി .അത് കാണുബോള്‍ നമുക്കും വല്ലാത്തൊരു ......എന്തോ ..ഒന്ന് .നമ്മളും ആ കളിയില്‍ അറിയാതെ പെട്ടുപോകുന്നു. അടുക്കുംതോറും മഞ്ഞ് മല കൂടുതല്‍ തെളിവായിക്കൊണ്ടിരുന്നു.
ആകാശം മുട്ടിനില്‍ക്കുന്ന (ആകാശവും മഞ്ഞുമലയും വേര്‍തിരിക്കാനവാതെ ,മഞ്ഞ് മലയുടെ തുടര്‍ച്ചയെന്നോണം). മഞ്ഞ് മല .നോക്കെത്താത്ത ദൂരത്തോളം താഴ്വാരത്തിലേക്ക് പോകുന്ന മഞ്ഞിന്റെ കുത്തനെയുള്ള ചെരിവ് .അതിലൂടെ ഉറുമ്പുകളെ പോലെ തോന്നിക്കുന്ന സ്കിയേഴ്സ്. .ഞങ്ങള്‍ ചെല്ലുബോള്‍ ഒരു ഹെല്‍കോപ്പ്റെര്‍ പറന്നുയരുന്നു . അതില്‍ നിന്ന് സ്ട്രെക്ച്ചര്‍ തൂങ്ങി കിടക്കുന്നുട് .അതില്‍ ഒരാള്‍ കമഴ്ന്നു കിടക്കുന്നു. ഹെല്കപ്പ്ട്ടെര്‍ താഴ്വരത്തിലെക്ക് പറന്നുപോയി.
വണ്ടികള്‍ പാര്‍ക്ക് ചെയ്യാനായി കുറെ സ്ഥലം നിരപ്പാക്കിയിട്ടുണ്ട്.അവിടെയെല്ലാം വണ്ടികളാണ് . വണ്ടി അവിടെ പാര്‍ക്ക് ചെയ്തിട്ട് ഞങ്ങളും അതിലെ നടന്നു .എല്ലാ പ്രായത്തിലുമുള്ള ആള്‍ക്കാരെ കൊണ്ട് അവിടം നിറഞ്ഞിരിക്കുന്നു .കുറെ പേര്‍ ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കില്‍ .കണ്ടാല്‍ തോന്നും അവര്‍ വന്നത് തന്നെ അവിടുത്തെ restaurants കാലിയാക്കാനാണെന്ന്. എന്നാല്‍ കുട്ടികളും ചെറുപ്പക്കാരും സ്കീയിങ്ങിലാണ് . വീണ്ടും ഹെല്കപ്പ്ട്ടര്‍ന്റെ ശബ്ദം .ആദ്യം കണ്ട ഹെലികോപ്പ്റെര്‍ തന്നെ .സ്ട്രെക്ച്ചരില്‍ ഒരാള്‍ കിടന്നും, ആദ്യം പോയയാള്‍ അതില്‍ പിടിച്ചു നിന്നുമാണ് വന്നത് . ആര്‍ക്കോ സ്കീയിങ്ങില്‍ എന്തോ പറ്റി എന്ന് മനസ്സിലായി. പിറ്റേന്ന് പത്രത്തില്‍ നിന്നറിഞ്ഞു ഒരാൾ മരിച്ചു എന്ന്. മരിച്ച ആളെ കൊണ്ടുവരാനാണ് ഹെല്കോപ്പ്റെര്‍ താഴത്തേക്ക് പോയത് എന്നും. .പത്രത്തില്‍ അയാളുടെ ഭാര്യയുടെ നഷ്ട്ബോധത്തിന്റേയും ,വൈധവ്യത്തിന്റെയും നനഞ്ഞ മുഖം. പക്ഷെ ഈ മരണമൊന്നും സ്കീയിംഗ് കാരെ ബാധിക്കുന്നതേയില്ല. ഈ കളി അങ്ങനെ തുടർന്ന് കൊണ്ടേയിരിക്കുന്നു.അവർ ഇങ്ങനെ എത്രയോ കാഴ്ചകൾ കണ്ടിരിക്കുന്നു..
'Taylors Mistake' കടല്‍ തന്നെ.ഇവിടെ കടലിലേക്ക് തള്ളി ഇറങ്ങി നില്‍ക്കുന്ന മുനമ്പുകളാണ് ധാരാളം. മുനമ്പുകളെ തല്ലി തോല്‍പ്പിക്കുന്ന തിരകളുടെ ലീലാവിലാസങ്ങള്‍ . 'പാരഗ്ളിടിംഗ് നു പ്രശസ്തം. മനോഹരമായ ഒരു പര്‍ക്കുണ്ടിവിടെ. പാര്‍ക്കില്‍ ഊഞ്ഞാലുകള്‍, റോഡില്‍ നിന്നുഒരു നടപ്പാത കടലിന്റെ ഭാഗത്തേക്ക് ഉണ്ട്.
ലയ്ക് ടെകാപൊ
പെന്‍ഗ്വിന്‍ കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് അടുത്തുള്ള 'Antartic Centre' ല്‍ പോയത്. പെന്ഗിന്റെ ചിത്രങ്ങളാണ് സെന്ററിന്റെ വശങ്ങളിലെല്ലാം .അവയുടെ രൂപങ്ങളും ഉണ്ടാക്കി വെച്ചിട്ടുണ്ട് .പക്ഷെ കാണുന്നതിനുള്ള നിരക്ക് കണ്ടപ്പോള്‍ ഞങ്ങള്‍ പരിപാടി ഉപേക്ഷിച്ചു . ഏതായാലും ഇറങ്ങി. ' Lake Tekapo' ഒരു നല്ല ലേയ്ക് ആണ് എന്ന് കേട്ടിട്ടുണ്ട് .അങ്ങോട്ടുള്ള യാത്ര ....വൈകുന്നേരമാണ് ...ദൈവമേ ....യാത്രയില്‍ കണ്ട കാഴ്ചകള്‍.....ഇത്രയും എഴുതിയതില്‍ ,കണ്ടതൊന്നും ഒന്നുമല്ല ...( മലം പ്രദേശത്തെ വീടുകളും,മല ഗോപുരങ്ങളും ഒഴിച്ച് ) റോഡിനു ഇരുവശത്തും വിശാലമായ സമനിലങ്ങള്‍ ...പുല്ലു മേഞ്ഞു കിടന്നു.ചെമ്മരിയാടുകളും കന്നുകാലികളും ഇടകര്‍ന്നു മേഞ്ഞുനടക്കുന്നു .ഫാമുകളില്‍ അവിടവിടെയായി ഓരോ വീടുകള്‍ .. പലയിടങ്ങളിലും നിലങ്ങള്‍ ഉഴുത് ഇട്ടിരിക്കുന്നു . അതെല്ലാം വലിയ സ്പ്രിങ്ങ്ലെര്‍ എപ്പോഴും നനച്ചു കൊണ്ടിരിക്കുന്നു .സാധാരണ കാണാനാറുള്ള കാഴ്ചകള്‍ എല്ലാം കണ്ടു കഴിഞ്ഞു .രണ്ടു വണ്ടികളിലാണ് യാത്ര .മുന്നിലെവണ്ടിയില്‍ നിന്ന് വിളി വന്നു . ആ വണ്ടിയിലെ കുട്ടികള്‍ തലേ ദിവസ്സമെത്തിയതെ ഉണ്ടായിരുന്നുള്ളു. അവരെല്ലാം ഈ കാഴ്ചകള്‍ കണ്ടു ഭയങ്കര ബഹളമാണ് .പക്ഷെ അവിടെ ഒന്നും വണ്ടി നിര്‍ത്താനും പറ്റില്ല .
പൈന്‍ മരങ്ങള്‍ നിരനിരയായി . ആ ഭാഗത്താണ് മൊട്ടക്കുന്നുകള്‍ ധാരാളമായി കണ്ടത് . എല്ലാം നല്ല പച്ചപ്പ് .പച്ചപരവതാനി വിരിച്ചപോലെ .....മലകളുടെ കൂട്ടങ്ങള്‍........ ചാഞ്ഞും ...ചരിഞ്ഞും .അസ്തമയ സൂര്യന്റെ കിരണങ്ങള്‍ മലകളിലും .താഴ്വാരങ്ങളിലും നിറഭേദങ്ങൾ വരുത്തികൊണ്ടിരുന്നു .ഈ വണ്ടര്‍ ലാന്‍ഡില്‍ ആദ്യം കണ്ട കാഴ്ചകള്‍ എന്നെ കൊണ്ട് പറയിച്ച ശബ്ദസ്വരങ്ങൾ വീണ്ടും എന്റെ നാവില്‍ നിന്ന് ഞാന്‍ അറിയാതെ വീണു കൊണ്ടി രുന്നു . വളരെ വിജനമായ വഴിയോരങ്ങള്‍ ,റോഡുകള്‍ ...... ലേയ്ക്കിനോട് അടുക്കും തോറും മലകളെ മഞ്ഞിന്റെ പുതപ്പ് പതിയെ.....പതിയെ പുതപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ സമയം രാത്രി ഒന്‍പത് മണി. ഞങ്ങള്‍ ലേയ്ക്കില്‍ എത്തുമ്പോള്‍ സൂര്യന്‍ , ചന്ദ്രന് വഴിമാറി കൊടുത്തിരുന്നു . ഒരു കൊച്ചു പള്ളിയുടെ മുറ്റത്താണ് വണ്ടി എത്തി നിന്നത് . സന്ധ്യ മയങ്ങും നേരം ..... തടാകക്കരയില്‍ .....അല്പം ....ഉയര്‍ന്ന സ്ഥലത്ത് ആ കൊച്ചു പള്ളി ഏകയായി നിക്കുന്നു .പുറകില്‍ മാനത്ത് ചന്ദ്രന്‍ പൂര്‍ണ പ്രഭയോടെ തിളങ്ങി നിന്നു. ഞങ്ങള്‍ പള്ളിയുടെ കുറെ ഫോട്ടോസ് എടുത്തു . പള്ളി അടഞ്ഞു കിടന്ന്നിരുന്നതിനാല്‍ ഉള്ളില്‍ കയറാന്‍ കഴിഞ്ഞില്ല .
ഞങ്ങള്‍ ലേക്കില്‍ എത്തുമ്പോള്‍ ലെകില്‍ ചന്ദ്രന്റെ പ്രതി ബിംബം ,ഓളങ്ങളില്‍ നീന്തികളിച്ചു.തീരങ്ങളിലെ ഉരുളന്‍ കല്ലുകള്‍ വെള്ളത്തിനു മീതെ പായിച്ച് ,അവസാനം അത് ഒരു മാത്സര്യാ മനോഭാവത്തിലെത്തി നിന്നു. കോട മഞ്ഞ് പള്ളിക്ക് ചുറ്റും പടര്ന്നുകൊണ്ടിരുന്നു .
തിരികെ ഉള്ള യാത്രയില്‍ ചൈന്നീസ് റെസ്റ്റൊരെണ്ടിൽ കയറി .അവിടുത്തെ ഭക്ഷണവും, ഭക്ഷണ രീതികളും എന്നെ അത്ഭുതപ്പെടുത്തി . മത്സ്യ മാംസാതി കള്‍ക്ക് ഒപ്പം, അതില്‍ കൂടുതലായി സസ്യ വിഭവങ്ങളും രണ്ട് ചെറിയ കോലുകൾ കൊണ്ട്,നമ്മൾ സ്പൂണ്‍ ഉപയോഗിക്കുന്നത് പോലെ,അവർ ഭക്ഷണം കഴിക്കുന്ന കാഴ്ച...ഞണ്ടും,കൊഞ്ചും മീനും ഒക്കെ അതെ രൂപത്തില്‍ പാത്രങ്ങളില്‍ പ്രത്യക്ഷ പ്പെടുന്നു . അവരെ പ്പോലെ ഭക്ഷണം നന്നായി കഴിക്കുന്നവര്‍ ലോകത്ത് വേറെ കാണുമോ എന്ന് എനിക്ക്സംശയമാണ്. വെറൈറ്റി സാധനങ്ങളുടെ കൂമ്പാരമാണ് മേശപ്പുറത്തു പ്രത്യക്ഷപ്പെടുക . നമ്മള്‍ക്ക് ഇതൊന്ന് ഒന്ന് കഴിക്കണമെന്ന് ഉണ്ടെങ്കില്‍ തന്നെ, വില കേട്ടാല്‍ അറ്റാക്ക് ഉറപ്പ്. എന്നാല്‍ ഇവരെ കണ്ടാലോ ആഹാരം കണ്ടിട്ടേ എല്ലാ എന്ന്തോന്നും . പക്ഷെ സ്ടാമിന.....!! ഞങ്ങൾ ഇതൊക്കെ ഒന്ന് കാണാൻ കയറി.ചെറുതായി ആഹരിച്ചിട്ടു പോന്നു.
നമ്മുടെ നാട്ടിലെ കള്ളന്മാര്‍ ഇവിടെ എത്തിയാല്‍ അവരെല്ലാം മനസ്സിന്റെ സമനില തെറ്റിയവരാകും. കാരണം അവരുടെ തൊഴില്‍ സാദ്ധ്യതയ്ക്കുള്ള വഴികളുടെ എളുപ്പം കാണുമ്പോള്‍...... . വാതിലുകളും ,ജനലുകളും , എന്തിനു ..?വീടിന്റെ ചുമരുകള്‍ എന്ന് പറയുന്നത് പോലും പ്ലൈന്‍ ഗ്ലാസ്സുകളാണ്.അലാറമുണ്ടെങ്കിലും മോഷണം ഇവിടെ വളരെ എളുപ്പമുള്ള സംഗതിയാണ്. പിന്നെ സ്വര്‍ണ്ണം പ്രതീക്ഷിച്ചു ആരും കക്കാന്‍ നോക്കണ്ട എന്ന് മാത്രം. .സ്വര്‍ണ്ണം ഉപയോഗിക്കുന്നവരേയല്ല ... വിലയില്‍ കൂടിയതും കുറഞ്ഞതുമായ മുത്തുകളും ,,കല്ലുകളും മറ്റ് എന്തൊക്കയോ ലോഹങ്ങള്‍ കൊണ്ടുള്ള .കണ്ടാല്‍ കൊതിച്ചു പോകുന്ന ആഭരണങ്ങള്‍.
സിങ്ങപ്പൂര്‍ ടെര്‍മിനലിന്റെ കൊച്ച് പതിപ്പുകള്‍ പോലെ ചില മാളുകള്‍ (എനിക്ക് തോന്നിയത് )മാളുകളില്‍ എല്ലാം സുലഭം (കാണാന്‍).വാങ്ങുക എന്നത് അചിന്തനീയം .എല്ലാത്തിനും ഭയങ്കര വില.
'New Brighton Pier ' ലേക്കുള്ള യാത്രയും നല്ല രസമായിരുന്നു. പോകുന്ന വഴികളെല്ലാം സമതലങ്ങളും മലഞ്ചെരിവുകളും തന്നെ. എത്ര വരെ കണ്ണിനു പോകാമോ അത്ര വരെയും പരന്നു വിസ്തൃതമായി . അതിരുകളായി തിരിച്ചിരിക്കുന്നത് നിരയായി നട്ട് വളര്‍ത്തിയ മരങ്ങളുടെ വശങ്ങള്‍ ഒരേപോലെ വെട്ടി,തലഭാഗവും ഒരേ ഉയരത്തില്‍ മുറിച്ചു നിര്‍ത്തുന്നു . ശരിക്കും മതിലുകള്‍ പോലെ . അത് എത്ര വീതിയിലും നീളത്തിലും ഉയരത്തിലും ക്രമീകരിക്കുന്നു .ഓരോരുത്തരുടെ സൗകര്യം പോലെ . ഏത് വഴിയെ പോയാലും കണ്ണ് കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ .
New Brighton കടല്‍പ്പാലം ഉള്ള ബീച്ചാണ് .കടലിലെ വെള്ളത്തിനു നല്ല പച്ച നിറം .കുറെ ആള്‍ക്കാര്‍ പാലത്തിലിരുന്നു മത്സ്യം പിടിക്കുന്നു . മത്സ്യം കിട്ടുന്നവരും കിട്ടാത്തവരും തമ്മില്‍ മത്സരം.മീന്‍ കഴിക്കണമെങ്കില്‍ ഇതാണ് നല്ലമാര്‍ഗം .ഈ രാജ്യത്തിന് ചുറ്റും കടലാണ് എങ്കിലും ,കടല്‍ നിറയെ മീന്‍ ഉണ്ടെങ്കിലും,മീന്‍ ധാരാളം പിടിക്കുന്നുന്ടെങ്കിലും ഇതു കഴിച്ചിട്ട് മരിക്കാം എന്ന് വിചാരിച്ചാല്‍ തെറ്റി . അതൊരു സ്വപ്നം മാത്രമായി അവശേഷിക്കും . കാരണം ഇതിന്റെ വില നമുക്ക് താങ്ങാൻ പറ്റുന്നതല്ല
New Brighton കടല്‍പ്പാലം ഉള്ള ബീച്ചാണ് .കടലിലെ വെള്ളത്തിനു നല്ല പച്ച നിറം .കുറെ ആള്‍ക്കാര്‍ പാലത്തിലിരുന്നു മത്സ്യം പിടിക്കുന്നു . മത്സ്യം കിട്ടുന്നവരും കിട്ടാത്തവരും തമ്മില്‍ മത്സരം.മീന്‍ കഴിക്കണമെങ്കില്‍ ഇതാണ് നല്ലമാര്‍ഗം .ഈ രാജ്യത്തിന് ചുറ്റും കടലാണ് എങ്കിലും ,കടല്‍ നിറയെ മീന്‍ ഉണ്ടെങ്കിലും,മീന്‍ ധാരാളം പിടിക്കുന്നുന്ടെങ്കിലും ഇതു കഴിച്ചിട്ട് മരിക്കാം എന്ന് വിചാരിച്ചാല്‍ തെറ്റി . അതൊരു സ്വപ്നം മാത്രമായി അവശേഷിക്കും . കാരണം ഇതിന്റെ വില നമുക്ക് താങ്ങാൻ പറ്റുന്നതല്ല
കടല്‍ വെള്ളത്തില്‍ ചെറിയ വള്ളങ്ങളില്‍ ,തിരമാലയോടൊപ്പം നീന്തി തിമിര്‍ക്കുന്നവര്‍,അതും പ്രായഭേദമെന്യേ . ഇവിടെയും പട്ടികളും കുട്ടികളും വെള്ളത്തിലും മണല്‍ പുറത്തും തകര്‍ത്ത് തിമിര്‍ക്കുന്നു .ഞങ്ങള്‍ അധികം സമയം അവിടെ ചെലവഴിച്ചില്ല. തിരികെ പോന്നു .
പോര്‍ട്ട് ഹില്ല്സ്
'Cashmere Hills ' പോലെ തന്നെയാണ് ' Port Hills' . മലംചെരിവുകളും മണിമാളികകളും എല്ലാം ......ഏറ്റവും മുകളില്‍ നിന്ന് നോക്കിയാല്‍ ചുറ്റുപാടും കാണുന്ന സുന്ദരമായ കാഴ്ചകള്‍ ....ഏറ്റവും ഉയര്‍ന്നയിടത്ത് വളരെ ഉയരത്തില്‍ നില്‍ക്കുന്ന ടവര്‍ ഇതാണിതിന്റെ പ്രത്യേകത. ഞങ്ങളുടെ വീട് അവിടെനിന്നു ഏറെ ദൂരെ ആണെങ്കിലും വീട്ടില്‍ നിന്ന് നോക്കിയാല്‍ പോലും ഈ ടവര്‍ കാണാം.
ടെയിലെര്സ് മിസ്‌ടേക്ക്
പോര്‍ട്ട് ഹില്ല്സ്
'Cashmere Hills ' പോലെ തന്നെയാണ് ' Port Hills' . മലംചെരിവുകളും മണിമാളികകളും എല്ലാം ......ഏറ്റവും മുകളില്‍ നിന്ന് നോക്കിയാല്‍ ചുറ്റുപാടും കാണുന്ന സുന്ദരമായ കാഴ്ചകള്‍ ....ഏറ്റവും ഉയര്‍ന്നയിടത്ത് വളരെ ഉയരത്തില്‍ നില്‍ക്കുന്ന ടവര്‍ ഇതാണിതിന്റെ പ്രത്യേകത. ഞങ്ങളുടെ വീട് അവിടെനിന്നു ഏറെ ദൂരെ ആണെങ്കിലും വീട്ടില്‍ നിന്ന് നോക്കിയാല്‍ പോലും ഈ ടവര്‍ കാണാം.
ടെയിലെര്സ് മിസ്‌ടേക്ക്
'Taylors Mistake' കടല്‍ തന്നെ.ഇവിടെ കടലിലേക്ക് തള്ളി ഇറങ്ങി നില്‍ക്കുന്ന മുനമ്പുകളാണ് ധാരാളം. മുനമ്പുകളെ തല്ലി തോല്‍പ്പിക്കുന്ന തിരകളുടെ ലീലാവിലാസങ്ങള്‍ . 'പാരഗ്ളിടിംഗ് നു പ്രശസ്തം. മനോഹരമായ ഒരു പര്‍ക്കുണ്ടിവിടെ. പാര്‍ക്കില്‍ ഊഞ്ഞാലുകള്‍, റോഡില്‍ നിന്നുഒരു നടപ്പാത കടലിന്റെ ഭാഗത്തേക്ക് ഉണ്ട്.
ലയ്ക് ടെകാപൊ
പൈന്‍ മരങ്ങള്‍ നിരനിരയായി . ആ ഭാഗത്താണ് മൊട്ടക്കുന്നുകള്‍ ധാരാളമായി കണ്ടത് . എല്ലാം നല്ല പച്ചപ്പ് .പച്ചപരവതാനി വിരിച്ചപോലെ .....മലകളുടെ കൂട്ടങ്ങള്‍........ ചാഞ്ഞും ...ചരിഞ്ഞും .അസ്തമയ സൂര്യന്റെ കിരണങ്ങള്‍ മലകളിലും .താഴ്വാരങ്ങളിലും നിറഭേദങ്ങൾ വരുത്തികൊണ്ടിരുന്നു .ഈ വണ്ടര്‍ ലാന്‍ഡില്‍ ആദ്യം കണ്ട കാഴ്ചകള്‍ എന്നെ കൊണ്ട് പറയിച്ച ശബ്ദസ്വരങ്ങൾ വീണ്ടും എന്റെ നാവില്‍ നിന്ന് ഞാന്‍ അറിയാതെ വീണു കൊണ്ടി രുന്നു . വളരെ വിജനമായ വഴിയോരങ്ങള്‍ ,റോഡുകള്‍ ...... ലേയ്ക്കിനോട് അടുക്കും തോറും മലകളെ മഞ്ഞിന്റെ പുതപ്പ് പതിയെ.....പതിയെ പുതപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ സമയം രാത്രി ഒന്‍പത് മണി. ഞങ്ങള്‍ ലേയ്ക്കില്‍ എത്തുമ്പോള്‍ സൂര്യന്‍ , ചന്ദ്രന് വഴിമാറി കൊടുത്തിരുന്നു . ഒരു കൊച്ചു പള്ളിയുടെ മുറ്റത്താണ് വണ്ടി എത്തി നിന്നത് . സന്ധ്യ മയങ്ങും നേരം ..... തടാകക്കരയില്‍ .....അല്പം ....ഉയര്‍ന്ന സ്ഥലത്ത് ആ കൊച്ചു പള്ളി ഏകയായി നിക്കുന്നു .പുറകില്‍ മാനത്ത് ചന്ദ്രന്‍ പൂര്‍ണ പ്രഭയോടെ തിളങ്ങി നിന്നു. ഞങ്ങള്‍ പള്ളിയുടെ കുറെ ഫോട്ടോസ് എടുത്തു . പള്ളി അടഞ്ഞു കിടന്ന്നിരുന്നതിനാല്‍ ഉള്ളില്‍ കയറാന്‍ കഴിഞ്ഞില്ല .
ഞങ്ങള്‍ ലേക്കില്‍ എത്തുമ്പോള്‍ ലെകില്‍ ചന്ദ്രന്റെ പ്രതി ബിംബം ,ഓളങ്ങളില്‍ നീന്തികളിച്ചു.തീരങ്ങളിലെ ഉരുളന്‍ കല്ലുകള്‍ വെള്ളത്തിനു മീതെ പായിച്ച് ,അവസാനം അത് ഒരു മാത്സര്യാ മനോഭാവത്തിലെത്തി നിന്നു. കോട മഞ്ഞ് പള്ളിക്ക് ചുറ്റും പടര്ന്നുകൊണ്ടിരുന്നു .
തിരികെ ഉള്ള യാത്രയില്‍ ചൈന്നീസ് റെസ്റ്റൊരെണ്ടിൽ കയറി .അവിടുത്തെ ഭക്ഷണവും, ഭക്ഷണ രീതികളും എന്നെ അത്ഭുതപ്പെടുത്തി . മത്സ്യ മാംസാതി കള്‍ക്ക് ഒപ്പം, അതില്‍ കൂടുതലായി സസ്യ വിഭവങ്ങളും രണ്ട് ചെറിയ കോലുകൾ കൊണ്ട്,നമ്മൾ സ്പൂണ്‍ ഉപയോഗിക്കുന്നത് പോലെ,അവർ ഭക്ഷണം കഴിക്കുന്ന കാഴ്ച...ഞണ്ടും,കൊഞ്ചും മീനും ഒക്കെ അതെ രൂപത്തില്‍ പാത്രങ്ങളില്‍ പ്രത്യക്ഷ പ്പെടുന്നു . അവരെ പ്പോലെ ഭക്ഷണം നന്നായി കഴിക്കുന്നവര്‍ ലോകത്ത് വേറെ കാണുമോ എന്ന് എനിക്ക്സംശയമാണ്. വെറൈറ്റി സാധനങ്ങളുടെ കൂമ്പാരമാണ് മേശപ്പുറത്തു പ്രത്യക്ഷപ്പെടുക . നമ്മള്‍ക്ക് ഇതൊന്ന് ഒന്ന് കഴിക്കണമെന്ന് ഉണ്ടെങ്കില്‍ തന്നെ, വില കേട്ടാല്‍ അറ്റാക്ക് ഉറപ്പ്. എന്നാല്‍ ഇവരെ കണ്ടാലോ ആഹാരം കണ്ടിട്ടേ എല്ലാ എന്ന്തോന്നും . പക്ഷെ സ്ടാമിന.....!! ഞങ്ങൾ ഇതൊക്കെ ഒന്ന് കാണാൻ കയറി.ചെറുതായി ആഹരിച്ചിട്ടു പോന്നു.
നമ്മുടെ നാട്ടിലെ കള്ളന്മാര്‍ ഇവിടെ എത്തിയാല്‍ അവരെല്ലാം മനസ്സിന്റെ സമനില തെറ്റിയവരാകും. കാരണം അവരുടെ തൊഴില്‍ സാദ്ധ്യതയ്ക്കുള്ള വഴികളുടെ എളുപ്പം കാണുമ്പോള്‍...... . വാതിലുകളും ,ജനലുകളും , എന്തിനു ..?വീടിന്റെ ചുമരുകള്‍ എന്ന് പറയുന്നത് പോലും പ്ലൈന്‍ ഗ്ലാസ്സുകളാണ്.അലാറമുണ്ടെങ്കിലും മോഷണം ഇവിടെ വളരെ എളുപ്പമുള്ള സംഗതിയാണ്. പിന്നെ സ്വര്‍ണ്ണം പ്രതീക്ഷിച്ചു ആരും കക്കാന്‍ നോക്കണ്ട എന്ന് മാത്രം. .സ്വര്‍ണ്ണം ഉപയോഗിക്കുന്നവരേയല്ല ... വിലയില്‍ കൂടിയതും കുറഞ്ഞതുമായ മുത്തുകളും ,,കല്ലുകളും മറ്റ് എന്തൊക്കയോ ലോഹങ്ങള്‍ കൊണ്ടുള്ള .കണ്ടാല്‍ കൊതിച്ചു പോകുന്ന ആഭരണങ്ങള്‍.
സിങ്ങപ്പൂര്‍ ടെര്‍മിനലിന്റെ കൊച്ച് പതിപ്പുകള്‍ പോലെ ചില മാളുകള്‍ (എനിക്ക് തോന്നിയത് )മാളുകളില്‍ എല്ലാം സുലഭം (കാണാന്‍).വാങ്ങുക എന്നത് അചിന്തനീയം .എല്ലാത്തിനും ഭയങ്കര വില.
ന്യൂസീലണ്ടിന്റെ തലസ്ഥാനം 'Wellington' ആണ്. സിറ്റികളില്‍ രണ്ടാമത് 'Christchurch' . ഒന്നാമത് 'Auckland' ഉം. 'Christchurch' യിലെ കത്തീട്രലിനു വളരെ ഏറെ പഴക്കമുണ്ട്.
1864 യില്‍ പള്ളിക്ക് തറക്കല്ലിട്ടു. .1904 ല്‍ പണി പൂര്‍ത്തിയായി .ഈ പള്ളിയിലാണ് ഞങ്ങള്‍ ക്രിസ്തുമസ് കുര്‍ബാന ,രാത്രി കുര്‍ബാന കണ്ടത്. അത് പോലെ പഴയ പള്ളിയാണ് Christchurch ബസലിക്ക.
ആദ്യ കാലത്ത് മരം കൊണ്ടുള്ള ഒരു ചെറിയ പള്ളി ആയിരുന്നു. പിന്നീടു പൊളിച്ച് 1901 യില്‍ പണിതുടങ്ങി 1905 ല്‍ പണിതീര്‍ന്നു .ഈ സെപ്റ്റംബര്‍ 4 നു (2010) ഉണ്ടായ ഭൂമി കുലുക്കത്തില്‍ പള്ളിയുടെ മുന്‍വശം മുകളില്‍ നിന്ന് താഴെ വരെ വിള്ളല്‍ ഉണ്ടായി. നല്ല വലിപ്പമുള്ള മനോഹരമായ ഒരു പള്ളിയാണ് .
1864 യില്‍ പള്ളിക്ക് തറക്കല്ലിട്ടു. .1904 ല്‍ പണി പൂര്‍ത്തിയായി .ഈ പള്ളിയിലാണ് ഞങ്ങള്‍ ക്രിസ്തുമസ് കുര്‍ബാന ,രാത്രി കുര്‍ബാന കണ്ടത്. അത് പോലെ പഴയ പള്ളിയാണ് Christchurch ബസലിക്ക.
ആദ്യ കാലത്ത് മരം കൊണ്ടുള്ള ഒരു ചെറിയ പള്ളി ആയിരുന്നു. പിന്നീടു പൊളിച്ച് 1901 യില്‍ പണിതുടങ്ങി 1905 ല്‍ പണിതീര്‍ന്നു .ഈ സെപ്റ്റംബര്‍ 4 നു (2010) ഉണ്ടായ ഭൂമി കുലുക്കത്തില്‍ പള്ളിയുടെ മുന്‍വശം മുകളില്‍ നിന്ന് താഴെ വരെ വിള്ളല്‍ ഉണ്ടായി. നല്ല വലിപ്പമുള്ള മനോഹരമായ ഒരു പള്ളിയാണ് .
(ഞാൻ ന്യൂസ്‌സിലണ്ടിൽ ഉള്ള സമയത്താണ് ഈ ഭൂമികുലുക്കം ഉണ്ടായത്.അതിനെപ്പറ്റി മറ്റൊരു ബ്ലോഗിൽ എഴുതിയിട്ടുണ്ട്.
2011 ഫെബ്രുവരിയിൽ ഉണ്ടായ ഒരു വലിയ ഭൂമികുലുക്കത്തിൽ ഈ പള്ളിയും
2011 ഫെബ്രുവരിയിൽ ഉണ്ടായ ഒരു വലിയ ഭൂമികുലുക്കത്തിൽ ഈ പള്ളിയും
(chirstchurch Basilica) യും ,chistchurch Cathedra ലും,Sumner beachil വെള്ളത്തിൽ ഉയര്ന്ന് നിന്ന വലിയ കല്ലും തകർന്നടിഞ്ഞ് നാമാവശേഷമായി. ഈ ഭൂമികുലുക്കം,നാട്ടിലേയ്ക്കുള്ള യാത്രയിൽ,വിമാനത്തിൽ വെച്ചാണ് ഞാൻ അറിയുന്നത്.ഏറെ ദുഖിതയായി, Singaporeൽ ഇറങ്ങിയപ്പോൾ, മകളെ വിളിച്ചു.മകൾ അങ്കലാപ്പിലായിരുന്നെങ്കിലും ....സുരക്ഷിതയായിരുന്നു. ദൈവത്തിനു നന്ദി ...!!!!
ആ ഭൂമികുലുക്കത്തിൽ ധാരാളം പേർ മരണപ്പെട്ടു ........
എല്ലാം ദൈവത്തിന്റെ തീരുമാനങ്ങൾ..)
ആ ഭൂമികുലുക്കത്തിൽ ധാരാളം പേർ മരണപ്പെട്ടു ........
എല്ലാം ദൈവത്തിന്റെ തീരുമാനങ്ങൾ..)









അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ